: ഇന്ത്യക്കാരായ 100 ശതകോടീശ്വരന്മാരുടെ ഫോബ്സ് പട്ടികയില്‍ ആറു മലയാളി വ്യവസായികള്‍

0

ലുലു ഗ്രൂപ്ഇന്‍റര്‍നാഷനല്‍ ചെയര്‍മാന്‍ എം.എ. യൂസുഫലിയാണ് വ്യക്തികളില്‍ ഒന്നാമത്. 445 കോടി ഡോളര്‍ (32,900 കോടിരൂപ) ആണ് സമ്ബാദ്യം. മുത്തൂറ്റ് ഫിനാന്‍സ് ചെയര്‍മാന്‍ എം.ജി.ജോര്‍ജ് മുത്തൂറ്റിനും സഹോദരന്മാര്‍ക്കും ചേര്‍ന്ന് 480 കോടി ഡോളര്‍(35,500 കോടി രൂപ) സമ്ബാദ്യമാണുള്ളത്.ബൈജൂസ് ആപ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ 305 കോടി ഡോളര്‍ (22,570 കോടി രൂപ), ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ -260 കോടി ഡോളര്‍ (19,240 കോടി രൂപ), ജെംസ് എജുക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കി -185 കോടി ഡോളര്‍ (13,700 കോടി രൂപ), ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ എസ്.ഡി. ഷിബുലാല്‍-156 കോടി ഡോളര്‍ (11,550 കോടി രൂപ) എന്നിവരാണ് പട്ടികയിലെ മലയാളികള്‍. തുടര്‍ച്ചയായ 13ാം വര്‍ഷവും ഇന്ത്യന്‍ സമ്ബന്നരില്‍ ഒന്നാമത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ്. 8870 കോടി ഡോളറാണ് (6.56 ലക്ഷം കോടി രൂപ) അംബാനിയുടെ ആസ്തി.

You might also like
Leave A Reply

Your email address will not be published.