ഭിന്നശേഷി കുട്ടികളില്‍ ആഘാതം സൃഷ്ടിച്ച്‌ കോവിഡ്കാലം

0

കുവൈത്ത് സിറ്റി: സ്പെഷല്‍ സ്കൂളുകളില്‍ പരിശീലനം സിദ്ധിച്ച അധ്യാപകരും തെറപ്പിസ്റ്റുകളും നല്‍കിയിരുന്ന പരിചരണം കിട്ടാതായതോടെ കുട്ടികളുടെ പെരുമാറ്റത്തില്‍ വരുന്ന മാറ്റം കൈകാര്യം ചെയ്യാനാവാതെ ബുദ്ധിമുട്ടുകയാണ് മാതാപിതാക്കള്‍. നേരത്തെ സ്കൂളില്‍നിന്ന് സ്വന്തമാക്കിയ പല കഴിവുകളും ഇൗ കുട്ടികള്‍ക്ക് നഷ്ടമായി. മുടങ്ങിയ സ്പീച്ച്‌ തെറപ്പി ആദ്യം മുതല്‍ ആരംഭിക്കേണ്ട സ്ഥിതിയാണ്.സംസാര വൈകല്യം മുതല്‍ ഒാട്ടിസം വരെ പലവിധ അവസ്ഥയിലുള്ള ഭിന്നശേഷിക്കാരുണ്ട്. പ്രത്യേക പരിശീലനവും ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള കളികളും ഇവരില്‍ മിനിമം ശേഷി വളര്‍ത്തിയെടുക്കാന്‍ സഹായിക്കാറുണ്ട്. സ്വന്തം കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള ശേഷി സ്പെഷല്‍ സ്കൂളിലെ പരിശീലനം വഴി ലഭിക്കുന്നു. എന്നാല്‍, ഇപ്പോള്‍ വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.എന്തുകൊണ്ട് സ്കൂളിലും പുറത്തും പോവാന്‍ കഴിയുന്നില്ല എന്ന് ഇൗ കുട്ടികള്‍ക്ക് മനസ്സിലായിട്ടില്ല. ഹൈപ്പര്‍ ആക്ടിവ് പോലെയുള്ള പ്രത്യേക സ്വഭാവങ്ങള്‍ ഇവര്‍ കാണിക്കുന്നു.പലതരം ആക്ടിവിറ്റികളിലൂടെയാണ് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അത്യാവശ്യം വേണ്ട കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നത്. മറ്റു കുട്ടികളുമായുള്ള സമ്ബര്‍ക്കം ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. സാമൂഹിക അകലം പാലിക്കേണ്ട നിലവിലെ സാഹചര്യത്തില്‍ ഇവര്‍ മാനസികമായി ഒറ്റപ്പെടുന്നു.പരമാവധി കുട്ടികളോടൊപ്പം ചെലവഴിച്ച്‌ ആഘാതം കുറക്കാന്‍ ശ്രമിക്കുന്നുണ്ട് രക്ഷിതാക്കള്‍. കോവിഡ് പ്രതിരോധ ജീവിതശൈലിയുമായി ഒത്തുപോകാനുള്ള പരീശീലനം സ്കൂളുകള്‍ ഒാണ്‍ലൈനായി നല്‍കുന്നുണ്ട്.രക്ഷിതാക്കളെ ഉദ്ദേശിച്ചുള്ളതാണ് ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍. മുഖാവരണം ധരിക്കാന്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ വിമുഖത കാണിക്കുന്നു. പല നിറത്തിലുള്ള മാസ്ക് കാണിച്ചാണ് ഇവരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്.

You might also like
Leave A Reply

Your email address will not be published.