മകളുടെ മൃതദേഹം തോളിലേറ്റി പിതാവ് നടന്നത് 35 കിലോമീറ്റര്‍

0

മധ്യപ്രദേശിലെ സിന്‍ഗ്രൗലി ജില്ലയിലാണ് സംഭവം.ആത്മഹത്യ ചെയ്ത 16കാരിയുടെ മൃതദേഹം കട്ടിലിലേറ്റി കാല്‍നടയായി ആശുപത്രിയിലേക്ക് നീങ്ങുന്ന പിതാവ് ധീരപതി സിങ് ഗോണ്ടിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.മേയ് അഞ്ചിനാണ് കൗമാരക്കാരി ജീവനൊടുക്കിയത്. ഗദായ് ഗ്രാമത്തിലെ ഇവരുടെ വീട്ടിലെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ 35 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടു.പണമില്ലാത്തതിനാല്‍ കുടുംബത്തിന് ഒരു വാഹനം വാടകക്ക് വിളിക്കാന്‍ സാധിച്ചില്ല. അധികൃതര്‍ മറ്റ് സൗകര്യങ്ങള്‍ ഒരുക്കി നല്‍കാത്തതിനെ തുടര്‍ന്ന് കട്ടിലില്‍ കിടത്തി കൊണ്ടുപോകാന്‍ കുടുംബം നിര്‍ബന്ധിതരാവുകയായിരുന്നു. കുറച്ച്‌ ഗ്രാമീണരുടെ കൂടെ രാവിലെ നടന്നു തുടങ്ങിയ ബന്ധുക്കള്‍ ഏഴു മണിക്കൂറിന് ശേഷമാണ് ആശുപത്രിയില്‍ എത്തിയത്.’രാവിലെ ഒമ്ബത് മണിക്ക് തുടങ്ങിയ നടത്തമാണ്. വൈകീട്ട് നാലുമണിക്കാണ് എത്തിയത്. കട്ടില്‍ ചുമന്ന് ഞങ്ങള്‍ എല്ലാവരും ക്ഷീണിതരായിട്ടുണ്ട്. ഇത്രയും വലിയൊരു പ്രശ്നത്തിന് ആരും ഒരു പരിഹാരമുണ്ടാക്കിയില്ല’ -ധീരപതി സിങ് ഗോണ്ട് പറഞ്ഞു.തങ്ങളുടെ ഗ്രാമത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ നിന്ന് റോഡ് ഉണ്ടെങ്കിലും അധികൃതര്‍ വാഹന സൗകര്യം ഏര്‍പെടുത്തിയില്ലെന്ന് അദ്ദേഹം ആേരാപിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനായി കൊണ്ട് പോകാന്‍ തങ്ങള്‍ക്ക് ഫണ്ട് ഒന്നും ലഭ്യമല്ലെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥനായ അരുണ്‍ സിങ്ങിന്‍റെ പ്രതികരണം.

You might also like
Leave A Reply

Your email address will not be published.