കോവിഡ് വ്യാപനത്തിന്റെ  രണ്ടാം തരംഗത്തിന് പിന്നാലെ രാജ്യത്ത് നിരവധി ഉല്‍പന്നങ്ങളുടെ വില വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

0

ആഗോളതലത്തില്‍ ഷിപ്പിങ് ചാര്‍ജുകള്‍ വര്‍ധിച്ചതാണ് വില വര്‍ധനക്കുള്ള പ്രധാനകാരണം. കാപ്പി മുതല്‍ കുട്ടികളുടെ കളിപ്പാട്ടത്തിന് വരെ വില വര്‍ധിക്കുമെന്നാണ്  സൂചന.400 അടി നീളമുള്ള സ്റ്റീല്‍ കണ്ടൈനര്‍ കാര്‍ഗോ ഷാങ്ഹായിയില്‍ നിന്ന് റോട്ടര്‍ഡാമിലേക്ക് കൊണ്ടു പോകാന്‍ 10,522 ഡോളറാണ് നിലവിലെ നിരക്ക്. സാധാരണയുള്ളതിനേക്കാളും 547 ശതമാനം കൂടുതല്‍ ആണിത് . വിവിധ രാജ്യങ്ങളിലേക്കുള്ള ഉല്‍പന്നങ്ങളുടെ 80 ശതമാനവും കടലിലൂടെയാണ് കൊണ്ടു പോകുന്നത്. അതുകൊണ്ട് ഷിപ്പിങ് ചാര്‍ജ് വര്‍ധിക്കുന്നത് ഉല്‍പന്നങ്ങളുടെ വില വര്‍ധനവിനും കാരണമാകും.ഉല്‍പന്നങ്ങളുടെ വര്‍ധിക്കുന്ന ആവശ്യകതക്കനുസരിച്ച്‌ വിതരണം ചെയ്യാന്‍ സാധിക്കാത്തതും സ്ഥിതി വഷളാക്കുന്നുണ്ട് പല ഏഷ്യന്‍ രാജ്യങ്ങളിലെ തുറമുഖങ്ങളും കോവിഡ് മഹാമാരിയുടെ പിടിയിലാണ്. തുറമുഖങ്ങളില്‍ ആവശ്യത്തിന് തൊഴിലാളികളെ ലഭ്യമാകാത്തതും പ്രശ്നം രൂക്ഷമാക്കുന്നു .ഈ പ്രതിസന്ധി ഘട്ടത്തില്‍ റീടെയില്‍ വില്‍പന്നക്കാരുടെ മുന്നില്‍ മൂന്ന് വഴികള്‍ മാത്രമാണുള്ളത്. ഒന്നുകില്‍ കച്ചവടം നിര്‍ത്തുക അല്ലെങ്കില്‍ വില വര്‍ധിപ്പിക്കുക എന്നുള്ളതാണ് റീടെയില്‍ വില്‍പനക്കാര്‍ക്ക് മുന്നിലുള്ള പ്രധാന പോംവഴി. അല്ലെങ്കില്‍ ഘട്ടം ഘട്ടമായി ഷിപ്പിങ് ചാര്‍ജിെന്‍റ ഭാരം ജനങ്ങള്‍ക്ക് നല്‍കുക. ലോക്ഡൗണുകള്‍ മാറി വിപണികള്‍ വീണ്ടും സജീവമാകുന്നതോടെ ഉയര്‍ന്ന ഷിപ്പിങ് ചാര്‍ജിെന്‍റ ഭാരം ഉപഭോക്താക്കള്‍ക്ക് സമ്മര്‍ദ്ദേമേറ്റുമെന്നാണ് വിലയിരുത്തല്‍ .

You might also like
Leave A Reply

Your email address will not be published.