ടൂറിസം മന്ത്രിയും വയനാട് കലക്ടറും അറിയാന്‍…ഇവിടെ കുറേ പച്ച മനുഷ്യര്‍ ജീവിക്കുന്നുണ്ട്

0

രാജ്യത്തും സംസ്ഥാനത്തും കോവിഡ് അതിദ്രുതം വ്യാപിക്കുന്ന ജില്ല. എന്നാല്‍, അധികൃതര്‍ക്ക് അങ്ങനെയൊരു ആധിേയയില്ല. ഇവിടെ കോവിഡ് വ്യാപനം ഭീതിദമാംവിധം കുതിച്ചുയരുേമ്ബാഴും അവര്‍ക്ക് പരിഭ്രാന്തിയോ ആശങ്കയോ തരിമ്ബുമില്ല. ഈ മണ്ണില്‍ ജീവിക്കുന്ന പരശ്ശതം പാവങ്ങളെക്കുറിച്ചോ രോഗം ഈ നാടിനെ അത്രമേല്‍ കടന്നാക്രമിക്കുന്നതിനെക്കുറിച്ചോ ചിന്തിച്ച്‌ സമയം കളയാന്‍ അവര്‍ക്ക് നേരമില്ല. പകരം ഈ നാടിെന്‍റ മുഴുവന്‍ വാതിലുകളും മലര്‍ക്കെ തുറന്നിട്ട് രോഗാതുര കാലത്ത് സഞ്ചാരികളെ മാടിവിളിക്കുന്ന തിരക്കിലാണവര്‍. നിയന്ത്രണങ്ങള്‍ അതീവ കര്‍ശനമാക്കേണ്ട സമയത്ത് ടൂറിസം വകുപ്പും ജില്ല ഭരണകൂടവും, അവശേഷിക്കുന്ന സഞ്ചാരകേന്ദ്രങ്ങള്‍ കൂടി സന്ദര്‍ശകര്‍ക്കായി തുറന്നിട്ട് പണം വാരാനുള്ള തന്ത്രങ്ങളിലാണ്.കേരളത്തിലെ ഏഴു ജില്ലകളില്‍ കോവിഡ് വ്യാപനം കൂടുതലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജൂലൈ അവസാന വാരം കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, വയനാട് എന്നിവയായിരുന്നു ആ ജില്ലകള്‍.

അന്ന് ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് പത്തിനു മുകളിലുണ്ടായിരുന്ന ജില്ലകളാണിവ. ഈ ജില്ലകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ കേരളത്തെ അറിയിച്ചിട്ടും വയനാട്ടില്‍ ഒരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറായില്ല. ഇപ്പോള്‍ സംസ്ഥാനത്തു മാത്രമല്ല, രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളില്‍ ഒന്നാണ് വയനാട്. കഴിഞ്ഞ ഒരാഴ്ചക്കിടെ അഞ്ചു ദിവസങ്ങളില്‍ 20ന് മുകളിലാണ് ടി.പി.ആര്‍. ആഗസ്റ്റ് 19 ന് 20.35, 21ന് 22.29, 23ന് 24.15, 24ന് 24.1, 25ന് 22.9 എന്നിങ്ങനെയാണ് വയനാട്ടിലെ ടി.പി.ആര്‍ നിരക്ക്.ഇത്രമാത്രം ഗുരുതരമായി രോഗം പടര്‍ന്നുപിടിക്കുന്നതിനിടയിലും അടഞ്ഞുകിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നുനല്‍കാനായിരുന്നു അധികൃതര്‍ക്ക് തിടുക്കം. രോഗം പടരുന്നതിനിടയിലാണ് ഇന്നലെ മുതല്‍ സൂചിപ്പാറയിലേക്ക് പ്രവേശനം അനുവദിച്ചത്. ചെമ്ബ്ര പീക്ക് ഉള്‍പ്പെടെ ജില്ലയിലെ മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളും തുറന്നുകഴിഞ്ഞു. ജില്ലയിലെ രോഗവ്യാപനം കോവിഡ് കാലത്തെ ഏറ്റവുമയര്‍ന്ന ഘട്ടത്തിലെത്തിയ കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ പതിനായിരക്കണക്കിന് സന്ദര്‍ശകരാണ് ചുരം കയറിയെത്തിയത്. അരലക്ഷത്തോളം പേര്‍ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ടിക്കറ്റെടുത്ത് സന്ദര്‍ശനത്തിനെത്തി. ഇതിനിടെ, ടി.പി.ആര്‍ ഉയര്‍ന്നു നില്‍ക്കുന്ന വയനാടിനെ കണ്ടില്ലെന്ന് നടിച്ച്‌ രോഗികളുടെ എണ്ണത്തില്‍ കൂടുതലുള്ള അഞ്ചു ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനമാണ് കഴിഞ്ഞ ദിവസം സര്‍ക്കാറിെന്‍റ ഭാഗത്തുനിന്നുണ്ടായത്.സംസ്ഥാന ടൂറിസം വകുപ്പിെന്‍റ താല്‍പര്യം മുന്‍നിര്‍ത്തിയാണ് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തിയുള്ള നീക്കങ്ങള്‍. കേന്ദ്ര മുന്നറിയിപ്പിെന്‍റ കൂടി പശ്ചാത്തലത്തില്‍ മുമ്ബ് വാരാന്ത്യ ലോക്ഡൗണ്‍ ദിനങ്ങളില്‍ ജില്ലയിലേക്കുള്ള പ്രവേശന കവാടത്തില്‍ പൊലീസും ജില്ല അധികൃതരും നിയന്ത്രണം കര്‍ക്കശമാക്കിയപ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്തി മന്ത്രിതല ഇടപെടലുണ്ടായി.

എന്നാല്‍, ടൂറിസം മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലും ജില്ലയിലുമുള്ള ബീച്ചുകെളാക്കെ കോവിഡിനെ മുന്‍നിര്‍ത്തി അടഞ്ഞുകിടക്കുകയാണെന്നതാണ് വിരോധാഭാസം. കോഴിക്കോട് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വയനാട്ടിലേതിനേക്കാള്‍ ഏറെ കുറവായിട്ടും വിശാലമായ ബീച്ചുകളടക്കം അടച്ചിട്ട് കാണിക്കുന്ന ജാഗ്രത, ആദിവാസികളും തോട്ടംതൊഴിലാളികളും ചെറുകിട കര്‍ഷകരുമടക്കം പാവപ്പെട്ട ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വയനാടിെന്‍റ കാര്യത്തില്‍ ഒട്ടുമില്ലെന്നത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കുകയാണ്.

പുര കത്തുേമ്ബാള്‍ തിരക്കിട്ട് വാഴ വെട്ടുന്ന ഈ പ്രവണതക്കെതിരെ ജില്ലയില്‍ കടുത്ത അമര്‍ഷം ഉയര്‍ന്നുകഴിഞ്ഞു. നേരത്തേ, കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ ഫലപ്രദമായ നിയന്ത്രണങ്ങളിലൂടെ ജില്ലയില്‍ രോഗം വ്യാപിക്കുന്നത് ചെറുക്കാന്‍ മുന്നണിയില്‍നിന്ന കലക്ടറെ പോലും നോക്കുകുത്തിയാക്കിയാണ് ഇതരജില്ലകളില്‍നിന്നുള്ള ചില ലോബികള്‍ക്കുവേണ്ടി വയനാട്ടില്‍ നിയന്ത്രണങ്ങളൊന്നുമേര്‍പ്പെടുത്താതെ ഉന്നത അധികൃതര്‍ ഇറങ്ങിക്കളിക്കുന്നത്. നിലവില്‍ അനുവര്‍ത്തിച്ചുവരുന്ന ടൂറിസം മാതൃക കൊണ്ട് വയനാടിന് ഗുണത്തേക്കാളേറെ ദോഷമാണുള്ളതെന്ന് പൊതുജനം അഭിപ്രായപ്പെടുന്നതിനിടയിലാണ് വയനാടന്‍ ജനതയുടെ ജീവനുനേരെ മഹാമാരി ഭീഷണി ഉയര്‍ത്തുേമ്ബാഴും പണത്തില്‍മാത്രം കണ്ണുനട്ടുന്ന അധികൃതരുടെ ‘ഉല്ലാസ താല്‍പര്യങ്ങള്‍’.

You might also like
Leave A Reply

Your email address will not be published.