ന്യൂഡൽഹി: പൗരത്വ സമരത്തി നിറങ്ങിയതിന് ഡൽഹി കലാപ കേസ് ചുമത്തി ജയിലിലടച്ച എൻ.യു വിദ്യാർഥിനേതാവ് ഉമർ ഖാലിദ് സഹോദരിയുടെ വിവാ ഹത്തിൽ പങ്കെടുത്ത് ജയിലിലേ ക്ക് മടങ്ങി. ഉമർ കുടുംബത്തോട് യാത്രപറഞ്ഞ് ചിരിച്ച് ജയിലിലേ ക്ക് മടങ്ങുന്ന ചിത്രം പങ്കുവെച്ച് പിതാവും വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ അഖിലേന്ത്യാ പ്രസി ഡന്റുമായ എസ്.ക്യു.ആർ ഇല്യാ സ്വിറ്ററിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്.
“അവന്റെ പെങ്ങളുടെ വിവാഹ ത്തിൽ പങ്കെടുത്ത് ഉമർ ഖാലിദ് ജ യിലിലേക്ക് മടങ്ങി. കുടുംബത്തിനും കൂട്ടുകാർക്കുമൊത്ത് ഉമറി ന് കിട്ടേണ്ട ജീവിതത്തിന്റെ ഒരു മിന്നലാട്ടമാണ് ഞങ്ങൾക്ക് കിട്ടി യത്. നീതി പുലരുമെന്ന പ്രതീക്ഷ യോടെ ഞങ്ങളിനി കാത്തിരിക്കു കയാണ് പിതാവിനോടും മാതാ വിനോടും മറ്റു കുടുംബാംഗങ്ങ ളോടും കൈവീശി യാത്രപറഞ്ഞ് ചിരിച്ചുകൊണ്ട് ഉമർ ജയിലിലേക്ക് മടങ്ങുന്ന ചിത്രം പങ്കുവെച്ച് എ സ്.ക്യൂ.ആർ ട്വിറ്ററിലെഴുതി.രണ്ട് വർഷം മുമ്പ് വിചാരണ തടവുകാരനായി ജയിലിലെ ത്തിയ ഉമറിന് സഹോദരിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാ നാണ് അഡീഷനൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് ആദ്യമാ യി ഒരാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയായിരുന്നു ഏഴ് ദിവസത്തേക്കുള്ള ജാമ്യം. സഹോദ രിയുടെ വിവാഹച്ചടങ്ങുകൾക്കാ യി 14 ദിവസത്തേക്കാണ് ഉമർ ഇ ടക്കാല ജാമ്യം ചോദിച്ചിരുന്നതെ ങ്കിലും ഒരാഴ്ച മതിയെന്ന് കോട തി വിധിച്ചു.മാധ്യമങ്ങളോട് സംസാരിക്കി ല്ലെന്നും പൊതുജനങ്ങളുമായി കൂടിക്കാഴ്ച നടത്തില്ലെന്നും ഉമ റിന്റെ അഭിഭാഷകൻ കോടതി ക്ക് ഉറപ്പുനൽകിയ ശേഷമായി രുന്നു ഇത്. രണ്ട് മാസം മുമ്പ് ഡ ൽഹി ഹൈകോടതി ഉമറിന് ജാമ്യം നിഷേധിച്ചിരുന്നു.അതേസമയം, ഉമറിന് മേൽ ചുമത്തിയ ഡൽഹി കലാപവു മായി ബന്ധപ്പെട്ട ഒരു കേസി നിന്ന് അതിന് മുമ്പ് അദ്ദേഹ ത്തെ കുറ്റമുക്തനാക്കുകയും ചെ തിരുന്നു.
You might also like