റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ന് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നു

0

രാവിലെ പത്തുമണിക്കാണ് ഹരിയാനയിലെ അംബാല വിമാനത്താവളത്തില്‍ ചടങ്ങ് നടക്കുന്നത്. ഫ്രാന്‍സ് പ്രതിരോധ മന്ത്രി ഫ്‌ലോറന്‍സ് പാര്‍ലിയും ചടങ്ങില്‍ മുഖ്യ അതിഥിയാകും.റഫാല്‍ വിമാനങ്ങള്‍ സ്‌ക്വാഡ്രണ്‍ 17 ഗോള്‍ഡന്‍ ആരോസിന്റെ ഭാഗമാകും. മിറാഷ് യുദ്ധ വിമാനങ്ങളേക്കാള്‍ ശേഷിയുള്ള റഫാലിന് രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താന്‍ കഴിയും. പറക്കലില്‍ 25 ടണ്‍ വരെ ഭാരം വഹിക്കാനാകും. 59,000 കോടി രൂപയ്ക്കാണ് 36 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്.റഫാല്‍ വിമാനത്തിന്റെ ആചാരപരമായ അനാച്ഛാദനം. റഫാല്‍, തേജസ് വിമാനങ്ങളുടെ വ്യോമാഭ്യാസം എന്നിവ ചടങ്ങില്‍ നടക്കും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നേതൃത്വം നല്‍കും. റഫാല്‍ വിമാനങ്ങള്‍ ഗോള്‍ഡന്‍ ആരോസ് സ്‌ക്വാഡ്രന്റെ ഭാഗമായിരിക്കുമെന്ന് വ്യോമസേന അറിയിച്ചു. രണ്ടു പതിറ്റാണ്ടിനിടയില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് കിട്ടുന്ന ഏറ്റവും പ്രധാനപ്പെട്ട സമ്മാനമാണ് റഫാല്‍ വിമാനങ്ങള്‍. ജൂലൈ 29 നാണു ആദ്യബാച്ച്‌ ഇന്ത്യയില്‍ എത്തിയത്.കൂടുതല്‍ വിമാനങ്ങള്‍ അടുത്ത മാസം ഇന്ത്യയില്‍ എത്തും. പരിപാടിക്കായി എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു.

You might also like
Leave A Reply

Your email address will not be published.