നവംബര്‍ മൂന്നിലെ അമേരിക്കന്‍ പ്രസിഡന്‍റ് െതരഞ്ഞെടുപ്പിനു മുന്നോടിയായ സര്‍വേകളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന്‍ ബഹുദൂരം മുന്നില്‍

0

കഴിഞ്ഞ ദിവസം പുറത്തുവന്ന വാഷിങ്ടണ്‍ പോസ്റ്റ്/എ.ബി.സി ന്യൂസ് സര്‍വേയില്‍ 55 ശതമാനം പേരുെട പിന്തുണ ബൈഡനാണ്. പ്രസിഡന്‍റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപിനെ 43 ശതമാനം പേരാണ് പിന്തുണച്ചത്. സി.എന്‍.എന്‍/എസ്.എസ്.ആര്‍.എസ്, ഫോക്സ് ന്യൂസ് സര്‍വേകളിലും ബൈഡന് ട്രംപിനേക്കാള്‍ 10 ശതമാനം അധികം പിന്തുണയുണ്ട്.

1936ല്‍ ശാസ്ത്രീയ അഭിപ്രായ സര്‍വേകള്‍ നിലവില്‍വന്നതു മുതല്‍ ഏതൊരു സ്ഥാനാര്‍ഥിയേക്കാളും മികച്ച പ്രകടനമാണ് ബൈഡന്‍ കാഴ്ചവെച്ചതെന്ന് ‘സി.എന്‍.എന്‍’ വ്യക്തമാക്കി. ശരാശരി 52-53 ശതമാനം പിന്തുണ നേടിയ ബൈഡന്‍, ട്രംപിനേക്കാള്‍ 10-11 ശതമാനം വോട്ടുകള്‍ക്കു മുന്നിലുമാണ്.

1936 മുതലുള്ള പ്രസിഡന്‍റ് െതരഞ്ഞെടുപ്പുകളില്‍ നിലവിെല പ്രസിഡന്‍റിനെതിരെ മത്സരിച്ചപ്പോള്‍ ആകെ അഞ്ചു പേര്‍ മാത്രമാണ് അഭിപ്രായ വോെട്ടടുപ്പില്‍ മുന്നിലെത്തിയത്. 1992ല്‍ ജോര്‍ജ് ബുഷിനെതിരെ മത്സരിച്ച ബില്‍ ക്ലിന്‍റന്‍ മാത്രമാണ് അഞ്ചു ശതമാനത്തിലധികം വോട്ട് ഭൂരിപക്ഷം നേടിയത്.

നിലവിലെ സാഹചര്യത്തില്‍ ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെടാന്‍ അത്ഭുതങ്ങള്‍ സംഭവിക്കണമെന്നാണ് തെരഞ്ഞെടുപ്പ് വിദഗ്ധരുടെ അഭിപ്രായം. 2016ലെ തെരഞ്ഞെടുപ്പില്‍ ഒക്ടോബറില്‍ എതിരാളി ഹിലരി ക്ലിന്‍റനേക്കാള്‍ ഏഴു ശതമാനം വോട്ടിനു പിന്നിലായിരുന്ന ട്രംപ് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.

അതിനിടെ, ട്രംപ് കാമ്ബയിന്‍ തെന്‍റ പരാമര്‍ശങ്ങള്‍ തെറ്റായ രീതിയില്‍ പരസ്യത്തില്‍ ഉപയോഗിച്ചതായി വൈറ്റ് ഹൗസ് കോവിഡ് ഉപദേശകന്‍ ഡോ. ആന്‍റണി ഫൗച്ചി വ്യക്തമാക്കി. ഏറ്റവും മികച്ച നിലയില്‍ ട്രംപാണ് കോവിഡിനെ നേരിട്ടതെന്ന് ഡോ. ഫൗച്ചി പറഞ്ഞതായാണ് പരസ്യത്തിലുള്ളത്.

You might also like
Leave A Reply

Your email address will not be published.