രാജ്യത്ത് ഇന്നലെ 174 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

0

ഇതില്‍ 35 പേര്‍ വിദേശത്തുനിന്ന് മടങ്ങിയെത്തിയവരാണ്. 186 പേര്‍ക്ക് രോഗമുക്തിയുണ്ടായി. നിലവിലുള്ള രോഗികള്‍ 2727 ആണ്. ഇന്നലെ 8106 പേരെയാണ് പരിശോധിച്ചത്. ആകെ 10,75,890 പേരില്‍ പരിശോധന നടത്തിയപ്പോള്‍ 1,37,062 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം ഭേദമായവരും മരിച്ചവരും ഉള്‍പ്പെടെയാണിത്. 235 ആണ് ആകെ മരണം. ഇന്നലെ ആരും മരിച്ചിട്ടില്ല. ആകെ 1,34,100 പേരാണ് രോഗമുക്തി നേടിയത്. ആകെ 281 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 19 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പ്രവേശിപ്പിച്ചതാണ്. 35 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്.

മാസ്ക്: 90 പേര്‍ക്കെതിരെകൂടി നടപടി

ദോഹ: പുറത്തിറങ്ങുേമ്ബാള്‍ മാസ്ക് ധരിക്കാതിരുന്ന 90 പേര്‍ക്കെതിരെ കൂടി ശനിയാഴ്ച പൊലീസ് നടപടിയെടുത്തു. ഇതോടെ ഇത്തരത്തില്‍ ഇതുവരെ 1297 പേര്‍ക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. കാറില്‍ അനുവദിക്കപ്പെട്ടതിലും കൂടുതല്‍ പേര്‍ യാത്ര ചെയ്തതിന് അഞ്ചുപേര്‍ക്കെതിരെയും നടപടിയുണ്ടായി. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് പുറത്തിറങ്ങുേമ്ബാള്‍ മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാണ്. നിയമലംഘനം നടത്തുകയാണെങ്കില്‍ സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17ാം നമ്ബര്‍ ഉത്തരവ് പ്രകാരമാണ് അധികൃതര്‍ നടപടി സ്വീകരിക്കുക. രണ്ട് ലക്ഷം റിയാല്‍ വരെ പിഴയോ അല്ലെങ്കില്‍ മൂന്നുവര്‍ഷം വരെ തടവോ ആണ് ചുമത്തപ്പെടുക. നിലവില്‍ കുറ്റക്കാര്‍ക്ക് 500 റിയാലും അതിന് മുകളിലുമാണ് മിക്കയിടത്തും പിഴ ചുമത്തുന്നത്. എന്നാല്‍, രണ്ടുലക്ഷം റിയാല്‍ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങള്‍ തടയല്‍ നിയമത്തിന്‍െറ പരിധിയില്‍ വരുന്ന കുറ്റമാണിത്. ഒരേ കുടുംബത്തില്‍ നിന്നുള്ളവരൊഴികെ കാറുകളില്‍ നാലുപേരില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യാന്‍ പാടില്ല.മാസ്ക് ധരിക്കല്‍ സാമൂഹിക ഉത്തരവാദിത്തമാണെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മപ്പെടുത്തുന്നുണ്ട്. മാസ്ക് ധരിക്കുേമ്ബാള്‍ നിങ്ങള്‍ മാത്രമല്ല, സമൂഹത്തിലെ മറ്റുള്ളവരും കോവിഡ് ഭീഷണിയില്‍നിന്ന് മുക്തമാകും. പുറത്തിറങ്ങുേമ്ബാള്‍ മാസ്ക് ധരിക്കുക സമൂഹത്തിന്‍െറ സുരക്ഷക്ക് വേണ്ടിയാണ്. ഹോം ക്വാറന്‍റീന്‍ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കുന്നുണ്ട്.

You might also like
Leave A Reply

Your email address will not be published.