കവിതയുടെ കനൽമെത്ത
ദുഃഖാന്ധമേതോ ……..ചിന്തകൾ …….
കാഴ്ച്ചകൾ, നോവുകൾ, സ്മരണകൾ,
കരൾതുളച്ചുഗ്രസൂക്ഷ്മമായ് ..തന്തുവായ് …
പ്രതിഷേധമായ്, വികാരവിക്ഷോഭമായ്,
പെരുമ്പറകൊട്ടി, ഇടനെഞ്ചിൻ വിങ്ങലായ് ,
പേറ്റുനോവിൻ മൂർഛയിൽ നിണം വാർന്നു ,
പിറവികൊള്ളുന്നോരോ കുഞ്ഞു കവിതയും .!
ഒരു വേള മംഗള ഗീതാർദ്രമായും പിന്നെ,
മറുദിനമൊരൂ പുലരിക്കുളിർപോലെയും
ഗദ്ഗദമായ്. വിതുമ്പലായ് , അതിജീവനമായ്.
ചിതറിവീഴുന്നിതാ …… അക്ഷരമണികളായ് !
ഇഴചേർന്നു പ്രണയാർദ്രമായ്, ഹിമകണമായ് ,
പ്രശാന്തമേതോ …….. പ്രഭാവിസ്മയത്താൽ !
കനൽപ്പൂക്കൾ മെല്ലെയോരോന്നായ് ജ്വലിച്ചതാ….
നിറപ്രഭയേകി പടരുന്നു തൂലിക തുമ്പിനാൽ !
ഉള്ളുലയിലുരുക്കി സ്ഫുടം ചെയ്തു പിന്നെയും
എത്രയോ …… സ്നാനത്താൽ വെടിപ്പാക്കി,
അണിയിച്ചൊരുക്കി അർപ്പിച്ചിടുന്നേനടിയനും
കവിതയാമീ പൊൻമകളെ സരസ്വതീവരമായ്.
ഷൈലജ മുനീർ