കോവിഡ് പശ്ചാത്തലത്തില്‍ പതിവ് പൊലിമയില്ലാതെ രാജ്യനിവാസികള്‍ ബലി പെരുന്നാള്‍ ആഘോഷിച്ചു

കുവൈത്ത് സിറ്റി: പള്ളികള്‍ പൂര്‍ണമായി തുറന്നുകൊടുക്കാത്തതാണ് ആഘോഷത്തിെന്‍റ മാറ്റുകുറച്ചത്. 14 കേന്ദ്രങ്ങളില്‍ ഇൗദ്ഗാഹ് നടന്നു. സുര്‍റ യൂത്ത് സെന്‍റര്‍, സുലൈബീകാത്ത് ഗ്രൗണ്ട്, ദല്‍യ യൂത്ത് സെന്‍റര്‍, സബാഹിയ യൂത്ത് സെന്‍റര്‍, മംഗഫ് യൂത്ത് സെന്‍റര്‍, ഫഹാഹീല്‍ യൂത്ത് സെന്‍റര്‍, സബാഹ് അല്‍ സാലിം യൂത്ത് സെന്‍റര്‍, അല്‍ ഖസ്ര്‍ ജഹ്റ സ്പോര്‍ട്സ് ഗ്രൗണ്ട്, സുലൈബിയ സ്പോര്‍ട്സ് ഗ്രൗണ്ട്, ബയാന്‍ ഗ്രൗണ്ട്, മിഷ്രിഫ് ഗ്രൗണ്ട്, മുബാറക് അല്‍ കബീര്‍ ഗ്രൗണ്ട്, ഖുസൂര്‍ യൂത്ത് സെന്‍റര്‍, അര്‍ദിയ യൂത്ത് സെന്‍റര്‍ എന്നിവിടങ്ങളില്‍ നടന്ന ഇൗദ്ഗാഹുകളില്‍ സ്വദേശികളും വിദേശികളും പെങ്കടുത്തു.160ലേറെ മസ്ജിദുകളില്‍ പെരുന്നാള്‍ നമസ്കാരമുണ്ടായി. ഇതിലേറെയും സ്വദേശി താമസ മേഖലയിലായിരുന്നു. വിദേശികള്‍ കൂടുതലായി താമസിക്കുന്ന ഭാഗങ്ങളില്‍ പള്ളികള്‍ തുറന്നിട്ടില്ല. ത്യാഗത്തിെന്‍റയും സമര്‍പ്പണത്തിെന്‍റയും സന്ദേശം വിളംബരം ചെയ്താണ് ബലിപെരുന്നാള്‍ നമസ്കാരങ്ങള്‍ നടന്നത്. ഇബ്രാഹീം പ്രവാചകെന്‍റയും കുടുംബത്തിെന്‍റയും സ്മരണകള്‍ പുതുക്കി, ജീവിത വിശുദ്ധി മുറുകെപ്പിടിക്കാനും സമാധാനത്തിെന്‍റ പ്രചാരകരാവാനും പെരുന്നാള്‍ ഖുതുബകളില്‍ ഖത്തീബുമാര്‍ ജനങ്ങളെ ആഹ്വാനം ചെയ്തു. പരസ്പര സഹവര്‍ത്തിത്വവും സഹജീവി സ്നേഹവും ഉയര്‍ത്തിപ്പിടിക്കാനും ഭീകരതക്കും തീവ്രതക്കുമെതിരെ ഒറ്റക്കെട്ടായി നിലകൊള്ളാനും അഭ്യര്‍ഥിച്ച ഖത്തീബുമാര്‍ മര്‍ദിതരോടും ദുരിതമനുഭവിക്കുന്നവരോടുമുള്ള ഐക്യദാര്‍ഢ്യമായി ഈദ് മാറട്ടെയെന്ന് ആശംസിച്ചു.രാവിലെ 5.22നാണ് പെരുന്നാള്‍ നമസ്കാരം നടന്നത്. സാധാരണ പെരുന്നാള്‍ ദിവസം വൈകീട്ട് നടക്കാറുള്ള കലാപരിപാടികള്‍, പിക്നിക്, സാംസ്കാരിക സദസ്സുകള്‍ എന്നിവ ഇത്തവണ ഉണ്ടായില്ല. ചില സംഘടനകള്‍ ഒാണ്‍ലൈനായി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ജൂലൈ 30 മുതല്‍ ആഗസ്റ്റ് മൂന്ന് വരെയാണ് അവധി. ബുധനാഴ്ച അടച്ച സര്‍ക്കാര്‍ ഒാഫിസുകള്‍ ആഗസ്റ്റ് നാലിന് തുറന്നുപ്രവര്‍ത്തിക്കും. വെള്ളി, ശനി വാരാന്ത്യ അവധി ദിവസങ്ങള്‍ക്കുപുറമെ മൂന്നുദിവസം മാത്രമാണ് ഇത്തവണ അവധി.

Comments (0)
Add Comment