പെട്ടിമുടി ദുരന്തഭൂമിയില്‍ നിന്നും സമീപ ലയങ്ങളില്‍നിന്നും പലായനം ചെയ്ത് നാട്ടുകാര്‍

ജനിച്ചു വളര്‍ന്ന നാട്ടില്‍ നിന്നും ഉള്ളതെല്ലാം വാരിപ്പെറുക്കി നാടുവിടുകയാണവര്‍. പെട്ടിമുടിയില്‍ കഴിഞ്ഞ വര്‍ഷവും ശക്തമായ മഴയായിരുന്നതിനാല്‍ ഒാണാഘോഷമുണ്ടായിരുന്നില്ല.പ്രിയപ്പെട്ട 70 പേരുടെ വേര്‍പാട് മനസില്‍നിന്ന് മായാതെയാണ് കാളിയമ്മയും, രാജുവും രാജമലയിറങ്ങാന്‍ തീരുമാനിച്ചത്. ഓണാഘോഷത്തിന്റെ അലയൊലികളില്ലാതെ ചിതറിക്കിടക്കുന്ന കാഴ്ചകളാണ് പെട്ടിമുടി നിറയെ.

Comments (0)
Add Comment