ഈ വര്‍ഷത്തെ അവസാന രാജ്യാന്തര മത്സരത്തില്‍ ഇംഗ്ലണ്ടിന് വന്‍ വിജയം

ഇന്നലെ നടന്ന മത്സരത്തില്‍ സൗത്ത്ഗേറ്റിന്റെ ടീം എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ഐസ്ലാന്റിനെ തോല്‍പ്പിച്ചത്. നാഷണ്‍സ് ലീഗില്‍ ഐസ്ലാന്റ് സമ്ബൂര്‍ണ്ണ പരാജയമായി ഈ മത്സരത്തോടെ മാറി. അവര്‍ ഈ സീസണ്‍ നാഷണ്‍സ് ലീഗില്‍ കളിച്ച ആറു മത്സരങ്ങളും പരാജയപ്പെടുകയാണ് ഉണ്ടായത്.ഇന്നലെ ആദ്യ 24 മിനുട്ടില്‍ തന്നെ ഇംഗ്ലണ്ട് രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ എത്തി. 20ആം മിനുട്ടില്‍ മധ്യനിര താരം ഡെക്ലന്‍ റൈസ് ആണ് ഇംഗ്ലണ്ടിന് ലീഡ് നല്‍കിയത്. റൈസിന്റെ ആദ്യ സീനിയര്‍ ദേശീയ ടീം ഗോളായിരുന്നു ഇത്. പിന്നാലെ 24ആം മിനുട്ടില്‍ ചെല്‍സിയുടെ യുവതാരം മേസണ്‍ മൗണ്ട് ലീഡ് ഇരട്ടിയാക്കി. 54ആം മിനുട്ടില്‍ സെവര്‍സണ്‍ ചുവപ്പ് കണ്ട് പത്ത് പേരായി ഐസ്ലന്റ് ചുരുങ്ങി. പിന്നീട് കാര്യങ്ങള്‍ ഇംഗ്ലണ്ടിന് എളുപ്പമായി.മാഞ്ചസ്റ്റര്‍ സിറ്റിയുടെ യുവതാരം ഫില്‍ ഫോഡന്‍ 80, 84 മിനുട്ടുകളില്‍ വല കുലുക്കിയതോടെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. വിജയിച്ചു എങ്കിലും ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ ഇംഗ്ലണ്ടിന് ഇത്തവണ ആയുള്ളൂ.

Comments (0)
Add Comment