തൊഴില്‍ രംഗത്ത് ബഹ്റൈനിവത്കരണത്തിനുള്ള നടപടികളുമായി രാജ്യം മുേന്നാട്ട്

വിവിധ മന്ത്രാലയങ്ങള്‍ക്ക് കീഴില്‍ നിര്‍ണായക പദവികളില്‍ പ്രവാസികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രാലയത്തില്‍ മേല്‍ത്തട്ടിലും മധ്യതലത്തിലുമുള്ള ഭരണ നിര്‍വഹണ പദവികളില്‍ ബഹ്റൈനിവത്കരണം 90 ശതമാനത്തില്‍ അധികമായെന്ന് മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് വെളിപ്പെടുത്തി. 2019 മുതല്‍ സൂപ്പര്‍വൈസറി പദവികളില്‍ 66 സ്വദേശികളെ നിയമിച്ചു. റോഡ് നിര്‍മാണം, കെട്ടിട നിര്‍മാണം, ശുചിത്വം, പാര്‍ക്കുകള്‍ തുടങ്ങി മന്ത്രാലയം നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ മേല്‍നോട്ട ചുമതല സ്വദേശികളെ ഏല്‍പിക്കുകയാണ് ലക്ഷ്യം.യുവജനങ്ങളായ സ്വദേശികളെ മന്ത്രാലയത്തിലെ നിര്‍ണായക പദവികളില്‍ നിയമിക്കുന്നതിന് ആവശ്യമായ പരിശീലനങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയിരുന്നതായി മന്ത്രി പറഞ്ഞു. തൊഴില്‍ മേഖലയില്‍ ബഹ്റൈനികള്‍ക്ക് മുഖ്യപരിഗണന നല്‍കുന്ന ‘ബഹ്റൈന്‍ സാമ്ബത്തിക ദര്‍ശനം 2030’ അനുസരിച്ച്‌ നടപടികള്‍ സ്വീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.ഭാവിയില്‍, പ്രവാസികളുടെ സ്ഥാനത്ത് സ്വദേശികളെ പ്രധാനപ്പെട്ട തസ്തികകളില്‍ നിയമിക്കുന്നതിനുള്ള പദ്ധതിയാണ് ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്. മന്ത്രാലയത്തിലെ നേതൃപരമായ പദവികള്‍ ഏറ്റെടുക്കാന്‍ ബഹ്റൈനികളെ പ്രാപ്തരാക്കും.വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിവിധ തസ്തികകളില്‍ 2016 മുതല്‍ കഴിഞ്ഞവര്‍ഷം അവസാനം വരെ 1142 പ്രവാസികളുടെ കരാര്‍ അവസാനിപ്പിച്ചതായി മന്ത്രി ഡോ. മജീദ് അല്‍ നുെഎമി കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ അറിയിച്ചിരുന്നു. ഇക്കാലയളവില്‍ 3653 ബഹ്റൈനികളെ നിയമിക്കുകയും ചെയ്തു. 100 ശതമാനം ബഹ്റൈനിവത്കരണമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment