ഒറ്റ ചാര്‍ജില്‍ 1300 പേരുമായി 100 കിലോമീറ്റര്‍; ലോകത്തിലെ ഏറ്റവും വലിയ വൈദ്യുത ആഡംബര കപ്പല്‍ പ്രവര്‍ത്തനമാരംഭിച്ചു

ബീജീംഗ്: ഹുബെയിലെ യിച്ചാംഗിലേക്കാണ് കപ്പല്‍ ആദ്യ യാത്ര നടത്തിയത്. ചൈനയില്‍ വികസിപ്പിച്ച ഈ കപ്പലിന് ഒറ്റ ചാര്‍ജില്‍ 1300 പേരെ വഹിച്ചു 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. ആദ്യ യാത്രയ്ക്ക് മുമ്ബ് ജനുവരിയില്‍ തന്നെ കപ്പല്‍ നിരവധി പരീക്ഷണ യാത്രകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.യിച്ചാംഗിലെ തുറമുഖത്തേക്ക് തിരിക്കുന്നതിന് മുമ്ബ് കപ്പല്‍ യാംഗ്‌സി നദിയിലൂടെ മുമ്ബോട്ടും പിറകോട്ടും പല തവണ സഞ്ചരിച്ചു. എന്നാല്‍ ഈ യാത്രയിലൂടെ നദിയില്‍ യാതൊരു ഇന്ധന മാലിന്യവും പുറന്തള്ളപ്പെട്ടില്ല. അതായത് കപ്പലിന് സീറോ എമിഷന്‍ സാധ്യമാക്കാന്‍ സാധിച്ചു. 7,500 കിലോവാട്ട് അവര്‍ മറൈന്‍ ബാറ്ററി ഉപയോഗിച്ചാണ് കപ്പല്‍ പ്രവര്‍ത്തിപ്പിക്കുന്നത്.ഏപ്രില്‍ മുതല്‍ കപ്പല്‍ വാണിജ്യ പ്രവര്‍ത്തനം ആരംഭിക്കും. യിച്ചാംഗിലെ കാഴ്ചകള്‍ കാണാനുള്ള യാത്രയ്ക്കായിരിക്കും കപ്പല്‍ കൂടുതലായി ഉപയോഗിക്കുക. 100 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയുമുള്ള ഈ വൈദ്യുത കപ്പല്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കുമ്ബോള്‍ ഏകദേശം 530 മെട്രിക് ടണ്‍ ഇന്ധനമാണ് ലാഭിക്കുന്നത്.ത്രീ ഗോര്‍ജസ് കോര്‍പ്പറേഷന്റെയും ഹുബെയ് ത്രീ ഗോര്‍ജസ് ടൂറിസം ഗ്രൂപ്പിന്റെയും അനുബന്ധ സ്ഥാപനമായ ചൈന യാംഗ്‌സി പവര്‍ കോര്‍പ്പറേഷനാണ് ഈ കപ്പല്‍ വികസിപ്പിച്ചത്. ചൈനയുടെ മറൈന്‍ ഇലക്‌ട്രിക് വാഹന വിപണി പ്രോത്സാഹിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി കപ്പല്‍ ഉപയോഗിക്കാനാണ് കമ്ബനിയുടെ തീരുമാനം. 23.5 മില്യണ്‍ ഡോളര്‍ നിക്ഷേപത്തിലാണ് കപ്പലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. ഇതിന് ഒരു ഓട്ടോമാറ്റിക് കണ്‍ട്രോള്‍ സിസ്റ്റവും ഇന്റലിജന്റ് പവര്‍ മാനേജ്മെന്റ് സിസ്റ്റവുമുണ്ട്.

Comments (0)
Add Comment