ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയില്‍

ശരീരത്തില്‍ മുഴുവന്‍ നീര്‍വീക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെലെയെ അടിയന്തരമായി സവോപോളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ മകള്‍ വ്യക്തമാക്കി.ക്യാന്‍സറിന് ചികിത്സയില്‍ കഴിയുന്ന പെലെയ്‌ക്ക് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും അലട്ടുന്നതായാണ് റിപ്പോര്‍ട്ട്. വന്‍ കുടലില്‍ ക്യാന്‍സര്‍ ബാധിച്ച 82-കാരനായ പെലെ ദീര്‍ഘനാളായി ചികിത്സയിലാണ്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വന്‍കുടലിലെ മുഴ നീക്കം ചെയ്തതിനെത്തുടര്‍ന്ന് പെലെ ദീര്‍ഘകാലം ആശുപത്രിയില്‍ തുടര്‍ന്നിരുന്നു. അതിനുശേഷം കീമോതെറാപ്പിക്കും വിധേയനായി. പെലെയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച്‌ ഒരുപാട് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ പതിവ് ചികിത്സകള്‍ക്കായാണ് അദ്ദേഹത്തെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ മകളായ കെയ്ലി നാസിമെന്‍റോ ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയത്.കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി നടത്തിയ കീമോ തെറാപ്പിയോട് പെലെയുടെ ശരീരത്തിലെ അവയവങ്ങള്‍ അനുകൂലമായാണ് പ്രതികരിച്ചതെന്ന് ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചിരുന്നു. അടിയന്തര സാഹചര്യങ്ങളോ ആശങ്കപ്പെടേണ്ട കാര്യങ്ങളോ ഇപ്പോഴില്ലെന്നും കെയ്ലി പറഞ്ഞു. പുതുവര്‍ഷത്തില്‍ പിതാവിനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹത്തിനൊപ്പമുള്ള പുതിയ ചിത്രങ്ങള്‍ അപ്പോള്‍ പോസ്റ്റ് ചെയ്യാമെന്നും കെയ്ലി വ്യക്തമാക്കി.

Comments (0)
Add Comment