കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനും നിക്ഷേപം സ്വീകരിക്കാനും ഉദ്ദേശിച്ച് ആരംഭിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് കേന്ദ്രങ്ങളില്‍ ആദ്യത്തേത് ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചു.മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം 20,000 തൊഴിലവസരം സ്റ്റാര്‍ട്ടപ്പുകളില്‍ ഒരുക്കും. ആദ്യഘട്ടത്തില്‍ യുഎസ്‌എ, യുഎഇ, ആസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇൻഫിനിറ്റി കേന്ദ്രങ്ങള്‍ തുറക്കുന്നത്.സ്റ്റാര്‍ട്ടപ്പുകള്‍ വന്നതോടെ ഈ മേഖലയില്‍ മാത്രമല്ല, സമൂഹത്തിലെ യുവജനങ്ങളിലാകെ വലിയ മാറ്റം സൃഷ്ടിച്ചിരിക്കുകയാണ്. പഠിച്ചു കഴിഞ്ഞാല്‍ ഉടൻ തൊഴിലെന്നാണ് നേരത്തെ ആലോചിക്കാറുള്ളത്. തൊഴില്‍ദാതാക്കളാകുക എന്ന വിപ്ലവകരമായ മാറ്റം സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ സംസ്ഥാനത്ത് ഉണ്ടാക്കി. ഈ മാറ്റം എങ്ങിനെ നമ്മുടെ നാട്ടില്‍ യുവജനങ്ങളില്‍ ഗുണകരമായ വിധത്തില്‍ നടപ്പാക്കാൻ കഴിയും എന്നതാണ് ഐടി വകുപ്പ് പരിശോധിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് ലോകത്തെയാകെ കേരളവുമായി ബന്ധിപ്പിക്കുകയാണ്. ഈ കാര്യത്തില്‍ വലിയ പിന്തുണയാണ് യുഎഇയില്‍ നിന്ന് ലഭിക്കുന്നത്. കേരളത്തിന്റെ ഐടി രംഗത്തെ ഏത് ചുവടുവയ്പിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. അന്താരാഷ്ട സ്ഥാപനങ്ങളിലെ മലയാളി മേധാവികളുമായി ബന്ധപ്പെട്ട് ഈ കമ്ബനികളുടെ സാന്നിദ്ധ്യം കേരളത്തില്‍ ഉറപ്പിക്കാൻ ശ്രദ്ധിക്കുന്നുണ്ട്.ലോകത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ കേരളം നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. ഈ സല്‍പ്പേര് ഉപയോഗിച്ച് വിവിധ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുമായി സഹകരിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനാണ് പുതിയ കേന്ദ്രം ആരംഭിക്കുന്നത്. ഇതിലൂടെ ഇൻഫിനിറ്റി കേന്ദ്രങ്ങളിലെ പ്ലഗ് ആൻഡ് പ്ലേ സംവിധാനത്തിലൂടെ പ്രവാസികള്‍ക്കും കമ്ബനി അവിടെത്തന്നെ പ്രവര്‍ത്തിക്കാനാകും. കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദേശത്ത് നിക്ഷേപം സ്വീകരിക്കല്‍, പ്രവര്‍ത്തനം വിപുലീകരിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഇൻഫിനിറ്റി കേന്ദ്രങ്ങളുടെ സേവനം ഉപയോഗിക്കാം. ഐടി രംഗത്തെ വളര്‍ച്ചയ്ക്ക് വേണ്ടി സംസ്ഥാനത്ത് നിലവിലുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ഐടി കോറിഡോര്‍ തിരുവനന്തപുരം-കൊല്ലം, ആലപ്പുഴ എറണാകുളം, എറണാകുളം-കൊരട്ടി, കോഴിക്കോട്-കണ്ണൂര്‍ എന്നിങ്ങനെ ഐടി ഇടനാഴികള്‍ സ്ഥാപിക്കും. ഇതിനാവശ്യമായ സ്ഥലമെടുപ്പ് നടക്കുകയാണ്. വലിയ കമ്ബനികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങാൻ ക്യൂ നില്‍ക്കുന്ന അവസ്ഥയുണ്ടാകണം. ഐടിയ്ക്ക് പുറമെ, കൃഷി, കല എന്നിവയില്‍ സ്റ്റാര്‍ട്ടപ്പുകളുണ്ടാകും.സ്റ്റാര്‍ട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ ആഗോള ഡെസായി പ്രവര്‍ത്തിക്കും, പ്രവാസി സമൂഹത്തിന് അവര്‍ പ്രതിനിധാനം ചെയ്യുന്ന രാജ്യത്തോ ഇന്ത്യയിലോ വിപണി വിപുലീകരിക്കാനും പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്ത് തുടങ്ങുന്നതിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇൻഫിനിറ്റി കേന്ദ്രങ്ങളില്‍ ലഭ്യമാകും. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുന്ന ഇൻഫിനിറ്റി കേന്ദ്രങ്ങള്‍ തുടര്‍ സാധ്യതകള്‍ മനസ്സിലാക്കി കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത്. അതേസമയം വിദേശ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്ത്യൻ വിപണിയെ അപഗ്രഥിക്കുന്നതിന്റെ കേന്ദ്രമായും ഇൻഫിനിറ്റി ലോഞ്ച് പാഡ് പ്രവര്‍ത്തിക്കും. കേരളം ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പുകളുമായും സ്റ്റാര്‍ട്ടപ്പ് മിഷനുമായും സഹകരിച്ച് സംരംഭക മേഖയിലേക്ക് കടന്നുവരാൻ പ്രവാസി സമൂഹത്തിന് ഇൻഫിനിറ്റി കേന്ദ്രങ്ങള്‍ അവസരമൊരുക്കും.വിദേശ രാജ്യത്ത് നിന്ന് തന്നെ കേരളത്തില്‍ കമ്ബനി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള എല്ലാ സഹായവും ഇൻഫിനിറ്റി കേന്ദ്രങ്ങളിലൂടെ ലഭിക്കും. വിദേശത്തെ കേന്ദ്രങ്ങളില്‍ പ്ലഗ് ആൻഡ് പ്ലേ സംവിധാനം ഏര്‍പ്പെടുത്തും. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദേശത്ത് സ്വന്തം ഓഫീസില്ലാതെ ഇൻഫിനിറ്റി കേന്ദ്രങ്ങള്‍ വഴി പ്രവര്‍ത്തിക്കാൻ സാധിക്കും. ഉത്പന്ന രൂപീകരണം, വികസനം എന്നീ മേഖലകളില്‍ ഇൻകുബേഷൻ സഹായവും ലഭ്യമാക്കും. പ്രവാസി സമൂഹത്തിന് സ്റ്റാര്‍ട്ട്‌അപ്പ് മിഷന്റെ വിവിധ പദ്ധതികളില്‍ നിക്ഷേപകൻ, സംരംഭകൻ, സ്ഥാപകൻ, വിദഗ്‌ധോപദേഷ്ടാവ് എന്നീ നിലകളില്‍ പങ്കെടുക്കാനും അവസരമൊരുക്കും. പ്രവാസികള്‍ക്ക് കേരളത്തിലെ എയ്ഞ്ചല്‍ നിക്ഷേപക ശൃംഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതോടൊപ്പം സ്റ്റാര്‍ട്ട്‌അപ്പ് മിഷന്റെ ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയില്‍ പങ്കാളികളാകാനും സാധിക്കും.യുഎഇയിലെ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി സെന്ററിന്റെ പങ്കാളിയായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റുമായുള്ള ധാരണാപത്രം കെഎസ്‌യുഎം സിഇഒ അനൂപ് അംബിക, സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റ് സ്ഥാപകന്‍ സിബി സുധാകരന് കൈമാറി.